മനീസാരംഗ്

-- മനീസാരംഗ്

Monday, May 14, 2012

haiku

ന്‍റെ പെണ്ണേ
ദൈവത്തിനും പുരുഷനുമിടയില്‍ പെട്ട്
നിന്‍റെ കവിതയ്ക്ക് ശ്വാസം മുട്ടുന്നുണ്ടോ !

സുകൃതംചെയ്യാത്ത വാക്കുകള്‍
തലതല്ലി മരിച്ചത്
ഭാഷയുടെ അടുക്കളയില്‍ !

തിര- യാം തിരകളെ
അണിയാം തിര- മാലകളെ !


എന്‍റെ പ്രണയത്തിന്റെ
നാട്ടുവഴിയില്‍ ഇപ്പോള്‍
ഇലമുളചികള്‍ പൂക്കാറില്ല !


നിന്‍റെ ഉയര്‍ന്നുതാഴ്ന്ന
ഇടവഴികള്‍ അളക്കാന്‍
എന്‍റെ സ്കൈലുകള്‍
വളയാത്തതെന്താണ് !  

അടയാള മരങ്ങള്‍

എന്‍റെ വീട്ടിലേക്കുള്ള
വഴിയടയാളമരം
കെ ഏസ് ഇബിക്കാര്‍
വെട്ടികളഞ്ഞതുകൊണ്ട്
നിനക്കെന്റെ വീട്ടിലെത്താന്‍
കഴിഞ്ഞില്ലായിരിക്കും
പക്ഷ
നിന്‍റെ വഴിയില്‍ ഞാന്‍ നട്ട 
എന്‍റെ അടയാളനഖമരങ്ങള്‍
പി ഡബ്ലിയുക്കാര്‍
കാണാതെ നോക്കണേ !

പ്രണയാക്രമണങ്ങള്‍


















 നിന്‍റെ ഇനിക്കുന്ന മൊഴികളില്‍
ഒരു പൂന്തേന്‍ കടല്‍ അലയടിച്ച്‌
കാണാതെ ചിരിചൊളിച്ചിരിപ്പുണ്ട്

നിന്‍റെ നീര്‍മാതളപുഞ്ചിരികളില്‍
ഒരു നീലകൊടുംകാടു കാറ്റിലാറാടി
ഉടലോടെ ആര്‍ത്തുപൂത്തുലയുന്നുണ്ട്

നിന്‍റെ കനത്ത മൌനങ്ങളില്‍
ഒരു മകരമാസകുളിര്‍മഞ്ഞു
എന്തിനോ അലിഞ്ഞലയുന്നുണ്ട്

നിന്‍റെ നിര്‍മ്മമനോട്ടങ്ങളില്‍
ഒരു പ്രണയാതീത സാഗരം
തീര തിരമാലയണിയുന്നുണ്ട്

നിന്‍റെ ഗന്ധമാപിനികളില്‍
ഒരു കുടമുല്ലപ്പൂക്കാലത്തിന്റെ
വേണ് വസന്തം വിരിയാറുണ്ട്

നിന്‍റെമണമുള്ള പുലരികളില്‍
ചെമ്പകപൂവിന്റെ ഇതള്‍കൂമ്പിയ മന്ദഹാസമുണ്ട്

നിന്‍റെ കാമംനിറഞ്ഞരാവുകളില്‍
നന്ത്യാര്‍വട്ടപ്പൂക്കളുടെ നനുത്ത
സൌരഭ്യം കുടഞ്ഞിടാറുണ്ട്‌

നിന്നെയും നിന്‍റെ സ്വപ്നങ്ങളും
നിന്‍റെ ആഹ്ളാദവും ചിരിയും
സ്നേഹവും പ്രണയവും കാമവും
ഒരിറ്റു ആവിയായിപ്പോകാതെ
കണ്ണിമവെട്ടാതെ കാക്കുന്നവന്‍
എങ്ങോ നിറയുംപ്രാര്‍ഥനയോടെ
ഒരിരുട്ടു മുറിയില്‍ ഒളിച്ചിരിപ്പുണ്ട് !

വെളിച്ചപ്രയാണം


















ആഹ്ളാദങ്ങള്‍
ഒന്നിച്ചൊഴുകി
എന്‍റെ കരയിലേക്ക്
വെളിച്ചപ്രയാണം
നടത്തിയതിന്നാണ്

മന്ദഹാസപൂരിതമെങ്കിലും
നിഗൂതയുടെ
അണുക്കള്‍ മരിച്ചിട്ടില്ല

എങ്കിലും പുഴേ
നീ വറ്റാതെ ഒഴുകുക
നിന്‍റെ നീര്‍ച്ചാലുകള്‍
സ്വര്‍ഗ്ഗവാതില്‍ നനക്കട്ടെ

കണ്ണില്‍ കടല്‍ നിറച്ചവന്‍
ചുണ്ടില്‍ കാഞ്ഞിരം നട്ടവന്‍
ഉടലില്‍ ഉമ്മത്ത്‌ കുടഞ്ഞവന്‍

പെരുമഴയത്തലിയാതെ
തീമഴയില്‍ ഉരുകാതെ
കൊടുംകാറ്റില്‍ ഇടറാതെ
തിരിച്ചു വരികയാണ്

ഇനി
കൊടുങ്കാറ്റു വധിച്ച
മരങ്ങളുടെ വിലാപമില്ല
അവര്‍ പുനര്‍ജനിച്ചു പൂത്തൊഴുകും
കാറ്റിനെ ഇലകള്‍ കുടിക്കും

അപ്പോള്‍
നിഗൂതയുടെ അണുക്കള്‍
ഭൂമിയുടെ എണ്ണപരപ്പിലേക്ക്
മറുയാത്രയില്ലാതെ ആണ്ടുപോകും
നമ്മള്‍ നമുക്കായി വിരിഞ്ഞ
ആകാശത്തിലേക്കും !













വണ്ട്‌ മൂളുന്ന തലകള്‍


















ഇരുട്ട് മുളച്ചുമൂത്ത
പട്ടണത്തിന്റെ
പിന്നാമ്പുറത്ത്
ആരൊക്കെയോ
ചര്‍ദ്ദിച്ചിട്ടു പോയ
കോടി ബീജങ്ങള്‍ 
ചത്തുമലച്ച യോനി
ആകാശത്തിലേക്ക്
മലര്‍ക്കെതുറന്നുവച്ചു
ദൈവത്തിലേയ്ക്കു
പരാതി പറയാന്‍
അവസാനത്തെ
വണ്ടിയും കാത്തു
കണ്ണടച്ച് കിടക്കുന്നു
തലയില്‍ വണ്ട്‌
മൂളുന്ന ഒരു പെണ്ണ്.

ഇരുള്‍ മുളച്ചുമൂത്ത
പട്ടണത്തിന്റെ
പൂമുഖത്ത്
ഒരു നോക്കുപോലും
കണ്ടിട്ടില്ലാത്തവന്‍
കല്‍പ്പിച്ച കര്‍മ്മത്തിനു
നിയോഗിക്കപ്പെട്ട്
രാത്രിയാത്രക്കാരെ
സ്വര്‍ഗ്ഗത്തിലേക്കെത്തിക്കാനുള്ള
അവസാനത്തെ
വണ്ടിയും കാത്തു
പടക്കപ്പെട്ടി
വെയ്ക്കാന്‍ ഇടം തെരഞ്ഞു
കൂട്ടം തരിഞ്ഞു നടക്കുന്നു
തലയില്‍ വണ്ട്‌ മൂളുന്ന
ഒരു ചെക്കന്‍ !