മനീസാരംഗ്

-- മനീസാരംഗ്

Monday, May 14, 2012

വെളിച്ചപ്രയാണം


















ആഹ്ളാദങ്ങള്‍
ഒന്നിച്ചൊഴുകി
എന്‍റെ കരയിലേക്ക്
വെളിച്ചപ്രയാണം
നടത്തിയതിന്നാണ്

മന്ദഹാസപൂരിതമെങ്കിലും
നിഗൂതയുടെ
അണുക്കള്‍ മരിച്ചിട്ടില്ല

എങ്കിലും പുഴേ
നീ വറ്റാതെ ഒഴുകുക
നിന്‍റെ നീര്‍ച്ചാലുകള്‍
സ്വര്‍ഗ്ഗവാതില്‍ നനക്കട്ടെ

കണ്ണില്‍ കടല്‍ നിറച്ചവന്‍
ചുണ്ടില്‍ കാഞ്ഞിരം നട്ടവന്‍
ഉടലില്‍ ഉമ്മത്ത്‌ കുടഞ്ഞവന്‍

പെരുമഴയത്തലിയാതെ
തീമഴയില്‍ ഉരുകാതെ
കൊടുംകാറ്റില്‍ ഇടറാതെ
തിരിച്ചു വരികയാണ്

ഇനി
കൊടുങ്കാറ്റു വധിച്ച
മരങ്ങളുടെ വിലാപമില്ല
അവര്‍ പുനര്‍ജനിച്ചു പൂത്തൊഴുകും
കാറ്റിനെ ഇലകള്‍ കുടിക്കും

അപ്പോള്‍
നിഗൂതയുടെ അണുക്കള്‍
ഭൂമിയുടെ എണ്ണപരപ്പിലേക്ക്
മറുയാത്രയില്ലാതെ ആണ്ടുപോകും
നമ്മള്‍ നമുക്കായി വിരിഞ്ഞ
ആകാശത്തിലേക്കും !













No comments:

Post a Comment